Thursday 16 November 2017

ഡിലീറ്റ് ഫോര്‍ എവരിവണ്‍' കൊണ്ട് കാര്യമൊന്നുമില്ല. ഡിലീറ്റ് ചെയ്ത വാട്ട്സ് ആപ്പ് സന്ദേശം വായിക്കാം.. ഇങ്ങനെ

കുറച്ച്‌ ദിവസം മുമ്ബാണ് അയക്കുന്ന സന്ദേശങ്ങള്‍ തിരിച്ചെടുക്കാനുള്ള ഫീച്ചര്‍ വാട്ട്സ്‌ആപ്പ് അവതരിപ്പിച്ചത്.

ഉപയോക്താക്കളെ അവര്‍ അയച്ചുകഴിഞ്ഞ സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സഹായിക്കുന്ന 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ഫീച്ചര്‍ ആണ് ആത്. എന്നാല്‍ പിന്‍വലിച്ച വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ ഇപ്പോഴും വായിക്കാന്‍ സാധിക്കുമെന്ന് സ്പാനിഷ് ആന്‍ഡ്രോയിഡ് ബ്ലോഗായ ആന്‍ഡ്രോയിഡ് ജെഫ് വെളിപ്പെടുത്തുന്നു.
ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട് ഓഎസിലോ അതിന് മുകളിലുള്ള പതിപ്പുകളിലോ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും എളുപ്പം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന 'നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി' എന്നുപേരുള്ള ഒരു ആപ്ലിക്കേഷനാണ് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വായിക്കാന്‍ സഹായിക്കുന്നത്.

എങ്കിലും വീഡിയോ സന്ദേശങ്ങളും ചിത്രസന്ദേശങ്ങളും ഉള്‍പ്പടെയുള്ള മള്‍ടിമീഡിയാ സന്ദേശങ്ങള്‍ ഇതുവഴി കാണാന്‍ സാധിക്കില്ല. ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ വായിക്കാന്‍ സാധിക്കുക.
നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ ആന്‍ഡ്രോയിഡ് നോട്ടിഫിക്കേഷന്‍ ലോഗില്‍ കാണാന്‍ സാധിക്കും.
സാധാരണനിലയില്‍ സന്ദേശങ്ങളെല്ലാം നോട്ടിഫിക്കേഷന്‍ രജിസ്റ്ററില്‍ ശേഖരിക്കപ്പെടുന്നുണ്ട്. ഇവയില്‍ നിന്നും സന്ദേശങ്ങള്‍ തിരഞ്ഞെടുത്താല്‍ മാത്രം മതി. ഇതിനുള്ള ഒരു എളുപ്പവഴിയാണ് നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ആപ്ലിക്കേഷന്‍.
നോവ ലോഞ്ചര്‍ പോലുള്ള തേഡ് പാര്‍ട്ടി ലോഞ്ചറുകള്‍ ഉപയോഗിച്ചും മറ്റ് ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ തന്നെ ഇതിലേക്കാളേറെ എളുപ്പത്തില്‍ ഡിലീറ്റ് ചെയ്ത വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ വായിക്കാന്‍ സാധിക്കുമെന്നാണ് ആന്‍ഡ്രോയിഡ് ജെഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു വിവരം.
സന്ദേശങ്ങള്‍ കാണാമെങ്കിലും ഇതിന് ചില പരിമിതികളുണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമാണ് കാണാന്‍ സാധിക്കുകയെങ്കിലും സന്ദേശങ്ങളിലെ നൂറ് അക്ഷരങ്ങള്‍ മാത്രമാണ് കാണാന്‍ സാധിക്കുക. മാത്രവുമല്ല നോട്ടിഫിക്കേഷന്‍ ലഭിച്ച സന്ദേശങ്ങള്‍ മാത്രമാണ് കാണാന്‍ സാധിക്കുക. മാത്രവുമല്ല ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടിന് താഴെയുള്ള പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമാവുകയുമില്ല.
എന്തായാലും ചിത്ര സന്ദേശങ്ങളും വീഡിയോ സന്ദേശങ്ങളം മറ്റും കാണാന്‍ സാധിക്കുകയില്ലെന്ന് കരുതി സമാധാനിക്കാം. കാരണം ടെക്സ്റ്റ് സന്ദേശങ്ങളേക്കാളേറെ ഉപയോക്താക്കളെ പൊല്ലാപ്പുകളിലാക്കിയിട്ടുള്ളത് അബദ്ധത്തില്‍ അയച്ചുപോയ മള്‍ടിമീഡിയാ സന്ദേശങ്ങളാണ്

No comments:

Post a Comment